24 October 2009

കുരിശ്ശില്‍ കാവിക്കൊടി-ഓതറയില്‍ തമ്മിലടി (അനുഭവങ്ങള്‍ പാളിച്ചകള്‍ )-3


വടുക്കോലി വിജയന്‍ടെ ഒരു വീരഗാധയാണിതു. നിലക്കലില്‍ പള്ളിപണിയുമായി ബന്ധപ്പെട്ടു സാക്ഷര കേരളത്തിലെ വിദ്യാസമ്പന്നര്‍ എന്ന് അഭിമാനിക്കുന്ന നമ്മള്‍ തമ്മിലടീക്കാന്‍ തയ്യാറായി നിന്ന സമയം . കെ കരുണാകരന്‍ ഈ സംഭവത്തെ സ്വതസിദ്ധമായ ശൈലിയില്‍ വെടക്കാക്കി തനിക്കാക്കുന്ന രീതിയില്‍ തന്നെ സമീപിച്ചു. നാട്ടില്‍ എങ്ങും ഒരു അശാന്തി, പരസ്പര സ്നേഹവും , വിശ്വസവും എല്ലാം നഷ്ടപ്പെടൂത്തുന്ന രീതിയിലേക്കു കാര്യങ്ങള്‍ കൂപ്പുകുത്തിക്കൊണ്ടീരുന്നു. പറഞ്ഞുവന്നതില്‍ നിന്നും ഞാന്‍ അല്പം വ്യതിചലിച്ചു ക്ഷമിക്കണം .




അന്നു രാത്രി ഓതറ ഡിമ്പിള്‍ തിയേറ്ററില്‍ നിന്നും സെക്കന്‍ ട് ഷോയും കണ്ടു മടങ്ങുന്ന ഞങ്ങളൊടു വടുക്കോലി വിജയന്‍ പറഞ്ഞു, " നമുക്കു പഴയകാവില്‍ വരെ ഒന്നു നടന്നിട്ടു തിരിച്ചുപോകാം " എന്നു. എന്തായാലും നനഞ്ഞു എങ്കില്‍ കുളിക്കാന്‍ എന്തിനു മടിക്കണം എന്ന പോളിസിയില്‍ ആയിരുന്നു എല്ലാവരും . വെയിറ്റിങ്ങ് ഷെഡില്‍ ഇരുന്നു ഒരു പനാമ സിഗററ്റിനു തിറുക്കത്തില്‍ തീപകരുന്ന എന്നോടു വിജയന്‍ മൂത്രം ഒഴിക്കാന്‍ എന്നു പറഞ്ഞു വെളിയിലേക്കിറങ്ങി. ഏതാണ്ടു ഞാന്‍ ആ സിഗററ്റ് വലിച്ചുതീര്‍ന്നപ്പോളേക്കും വിജയന്‍ മടങ്ങിയെത്തി. വീട്ടിലെത്താന്‍ നേരം വിജയന്‍ പറഞ്ഞു നാളെ ഒരു നല്ല പുകില്‍ കാണാം എന്നു. ഞാന്‍ എത്ര ചോദിച്ചിട്ടും അതെന്തണെന്നു പറയാന്‍ അവന്‍ കൂട്ടാക്കിയില്ല.



നേരംപുലര്‍ന്നു. സ്നേഹവും സൌഹാര്‍ ദ്ദവും തകര്‍ക്കുന്ന ആ വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ ആര്‍ എസ് എസ് എന്ന സംഘടനയെ ഭത്സ്യം പറയാന്‍ തുടങ്ങി . കാര്യങ്ങള്‍ അറിഞ്ഞപ്പോഴാണു ഞാന്‍ ശെരിക്കും ഞെട്ടിയതു പഴയകാവിലെ കാണിക്കമണ്ഡപത്തിനു എതിര്‍വശത്തുള്ള കുരിശില്‍ ഒരു കാവിക്കൊടി പാറിപ്പറക്കുന്നു. പള്ളിയിലെ വികാരിയും മറ്റും എന്തുചെയ്യണം എന്നു കൂടിയാലോചിച്ചു. വടുക്കോലിയെപ്പോലെ വിറളിപിടീച്ചവര്‍ എല്ലാ മതത്തിലും ഉണ്ടല്ലൊ, ചിലര്‍ പറഞ്ഞു നമുക്കു തിരിച്ചു നമ്മുടെ കുരിസ്സു കാണിക്കമണ്ടപത്തില്‍ സ്താപിക്കാം എന്നു. എന്തായാലും വികാരി വികാരം നിയന്ത്രിച്ചതിനാല്‍ കാര്യങ്ങള്‍ പോലീസിനെ അറിയിക്കാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. എന്ടെ സുഹ്രുത്തു ജോണ്‍സന്‍ രഹസ്യമായി എന്നോടു പറഞ്ഞു നായരെ നിങ്ങടെ ഈ ആര്‍ എസ്സ് എസ്സ് കാര്‍ കാട്ടിയതു വലിയ തെമ്മാടിത്തരം ആയിപ്പോയി എന്നു. ഞാന്‍ അതു തിരുത്താന്‍ ഒരു ആര്‍ എസ്സ് എസ്സ് കാരന്‍ അല്ലല്ലൊ, മൂളികേള്‍ക്കാനെ നിവര്‍ത്തിയുണ്ടായിരുന്നുള്ളു.



വിജയനാകട്ടെ ഒരു കുറ്റബോധവും (ക്ഷമിക്കണം - ബോധം തന്നെ ഇല്ലല്ലൊ) തോന്നിയില്ല. ഒടൂവില്‍ ഓരോ ആര്‍ എസ്സ് എസ്സ് പ്രവര്‍ത്തകരും ഒരു കാരണവുമില്ലാതെ പോലീസിന്ടെ പീഡനത്തിനിരയായി. കുവൈത്തിലേക്കു പോകാനിരുന്ന സനല്‍ ആണു ആകെ ദുഖിതനായതു, കേസ് നിമിത്തം അവന്ടെ ഗള്‍ ഫ് സ്വപ്നം പൊലിഞ്ഞു, നിരാശ ഒരു കടും കൈ ചെയ്യാന്‍ അവനെ പ്രേരിപ്പിച്ചു, മത്യൂസിന്ടെ മുറുക്കാന്‍ കട തീയിട്ടു നശിപ്പിക്കന്‍ അവനു ഒന്നുകൂടി ആലോചിക്കണ്ടി വന്നില്ല. അങ്ങനെ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര തന്നെ പിന്നീടുണ്ടായി. ..................നാളെ കോഴിയെപിടിച്ച കിടുവ.

No comments:

Post a Comment