24 October 2009

കോഴിച്ചോരകുടിക്കുന്ന മാടന്‍ (അനുഭവങ്ങള്‍ പാളിച്ചകള്‍ )-4



നിലക്കല്‍ പ്രശ്നം ഞങ്ങള്‍ എല്ലാവര്‍ക്കും പ്രശ്നമായി മാറീയതു അങ്ങനെയായിരുന്നു. പോലീസ് എല്ലാവരെയും ഉണ്ട തീറ്റിക്കാന്‍ തുനിഞ്ഞിറങ്ങി. അബദ്ധത്തില്‍ നമ്മുടെ വടുക്കോലി പോലീസ് കൈയ്യിലായി. അവര്‍ ഒന്നും ചോദിച്ചില്ല ഇടിക്കുക മാത്രമേ ചെയ്തുള്ളു, അതുകൊണ്ടാകാം കുരിശില്‍ കൊടികെട്ടിയതു അവന്‍ തന്നെയാണെന്നു വിളിച്ചുപറയാഞ്ഞതു. എന്തായാലും അവശതയില്‍ പുറത്തിറങ്ങിയ അവന്‍ ഒരു ഗോതമ്പുണ്ടയും സൂക്ഷിച്ചു കൊണ്ടുവരാന്‍ മറന്നില്ല, അഭിമാനത്തോടെ അതു ഉയര്‍ത്തിക്കാട്ടി ഇതാടാ ജയിലിലെ ഉണ്ട എന്നു പറയുമ്പോള്‍ എവറസ്റ്റ് കീഴടക്കിയ ഹിലാരിയുടെ മുഖഭാവമായിരുന്നു വിജയനു. വിജയ അടിവല്ലോം കിട്ടിയോ എന്ന എന്ടെ ചോദ്യം അവനെ വല്ലാതെ പ്രകോപിപ്പിച്ചു. തേണ്ടടാ മൈ---- പുറമൊന്നു നോക്കെടാ എന്നു പറഞ്ഞു ഷര്‍ട്ടു പൊക്കിക്കാട്ടി വിജയന് - ചൈനയും പാക്കിസ്താനും എല്ലാം പോലീസ്കാര്‍ വിജയന്ടെ പുറത്തു ആലേഖനം ചെയ്തിരുന്നു.


പതിവുപോലെ പിറ്റേന്നു വീട്ടിലെത്തിയ വിജയന്‍ എന്നോടു പറഞ്ഞു എട രാജേന്ദ്ര, ഇന്നു രാത്രി നീ വരണം നമുക്കൊന്നു കൂടാം , രാത്രി ഒന്‍പതുമണിയായപ്പോള്‍ ഞാന്‍ വിജയനെ തേടി സ്കൂളിന്ടെ ഗ്രൌണ്ടില്‍ അക്ഷമനായി ഇരുന്നു. അകലെനിന്നും വരുന്ന ടോര്‍ച്ചു കണ്ടതും ഞാന്‍ കരുതി വിജയന്‍ ആകും എന്നു. വന്ന ആള്‍ എന്നെ ശ്രദ്ധിക്കാതെ മുന്നോട്ടുപോയി. ഞാന്‍ സൂക്ഷിച്ചുനോക്കി, വിജയന്‍ അല്ല, ശെടാ ഈ സമയം ഇവനല്ലാതെ ഇതാരാണു. വന്ന ആള്‍ അടുത്ത തെങ്ങിന്ടെ അരികില്‍ വരെ വരുന്നതു ഞാന്‍ കണ്ടു. പിന്നെ എവിടെയോ അപ്രത്യക്ഷമായി. എന്നില്‍ പരിഭ്രമം ഒരു മൂങ്ങയെപോലെ കൂടുകൂട്ടന്‍ തുടങ്ങി. സമയം കടന്നുപോയ്ക്കോണ്ടിരുന്നു, അകലെനിന്നും ഒരു കോഴിയുടെ കരച്ചില്‍ , അതു അടുത്തടുത്തു വന്നുകൊണ്ടിരുന്നു. എന്ടെ തൊണ്ടവരണ്ടു, എന്തോ അരുതാത്തതു സംഭവിക്കന്‍ പോകുന്നു, ഈശ്വര ഒന്നു വിളിച്ചു കൂകിയാല്‍ പോലും ആരും കേള്‍ക്കില്ല ഞാന്‍ ഭീതിയുടെ പരകോടിയില്‍ എത്തി. ഇപ്പോള്‍ കോഴിയുടെ കരച്ചില്‍ വ്യക്തമായി കേള്‍ക്കാം , ആരോ ഒരാള്‍ തലയില്‍ ഒരു ചുവന്ന തുണിയും ഇട്ടു, ഒരു കൈയ്യില്‍ മൂന്നു കോഴിയുമയി നടന്നു വരുന്നു, വരുന്ന ആള്‍ എന്നെ ലക്ഷ്യമാക്കിയാണു വരുന്നതു എന്നറിഞ്ഞ ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിന്നുപോയി. പെട്ടെന്നാണു അതു സംഭവിച്ചതു.


അടുത്ത തെങ്ങില്‍ നിന്നും ഒരു അലര്‍ച്ച, "അയ്യോ....." പിന്നെയൊന്നും എനിക്കോര്‍മ്മയില്ല. മുഖത്തുവീണ വെള്ളം എന്നെ ഉണര്‍ത്തി. അടുത്തു ഒരു വിളറിയ ചിരിയുമായി വടുക്കോലി, അതിനരികില്‍ ചാത്തന്‍ പുലയന്‍ . തെങ്ങില്‍ നിന്നും അലറീയതു ചാത്തന്‍ ആയിരുന്നു. ടോര്‍ച്ചുമായി ആദ്യം വന്നതു ഇയാള്‍ തന്നെ ആയിരുന്നു. ഒതുക്കത്തില്‍ രണ്ടു നാളികേരം മോഷ്ടിക്കാന്‍ വന്ന ചാത്തന്‍ അരുതാത്ത കഴ്ച് കണ്ടു തെങ്ങില്‍ നിന്നും പിടിവിട്ടു താഴേക്കുപോന്നു. ചാത്തന്‍ ഭയത്തോടു നടന്ന കാര്യങ്ങള്‍ വര്‍ണ്ണിച്ചു. രണ്ടു നാളീകേരം ഇടുവാന്‍ വേണ്ടിയാണു ഞാന്‍ ഈ രത്രിയില്‍ വന്നതെന്നുമ്, എന്നാല്‍ ദൂരെനിന്നും ഒരു മാടന്‍ കോഴിയുടെ ചോരകുടിച്ചുകോണ്ടുവരുന്ന കാഴ്ച്കണ്ടു പേടിച്ചെന്നും ആരൊ തന്നെ തെള്ളി തഴെയിട്ടെന്നും അങ്ങനെ പലതും . കാര്യങ്ങള്‍ ഇങ്ങനെയാണു സം ഭവിച്ചതെന്നു പിന്നീടു എനിക്കു വിജയന്‍ പറഞ്ഞു മനസ്സിലാക്കി തന്നു. ചുവന്ന തുണിയും മൂടി വന്നതു വിജയന്‍ ആയിരുന്നു , അതും ആരുടെയൊ കോഴിയെ മോഷ്ടിച്ചുകൊണ്ടൂ. വീഴ്ചയില്‍ ബോധം പോയ ചാത്തന്‍ എണീല്ക്കും മുന്പേ വിജയന്‍ കോഴിയുടെ കഥകഴിച്ചു എവിടെയൊ ഒതുക്കിയിരുന്നു. എന്തായാലും അന്നു രണ്ടുകുപ്പി വാറ്റും ആ കോഴിയേം കഴിച്ചു വീട്ടില്‍ എത്തിയ ഞാന്‍ ഒരാഴ്ച പനിച്ചുകിടന്നു.....അടുത്തത് - ഒരു ശൂലം കുത്തും പെണ്ണുകാണലും





2 comments:

  1. ബ്ലോഗന്മാരുടെ ലോകമല്ലെ ബൂലോഗം? ഇതേത് ലോകാ?

    ReplyDelete
  2. മാഷെ സൂപ്പര്‍ !!!!!!!!!

    ReplyDelete