11 March 2010

മോക്ഷം (കവിത)



മുത്തശ്ചനയ്യോ മരിച്ചിതല്ലൊ കഷ്ടം

മുത്തങ്ങളേകുന്നു മരിച്ചയാഹസ്തത്തില്‍
ക്ഷണികമാം ദു:ഖങ്ങള്‍ മുഖത്തണിഞ്ഞപ്പാവം
ക്ഷണനത്തിനായ് അയച്ചീടുന്നു ഭ്രത്യനെ

പുണ്യമാം സ്വര്‍ഗ്ഗം കടക്കൂവാനായവന്‍
പുണ്യകര്‍മ്മങ്ങളെല്ലാം നടത്തുന്നു നിഷ്ടയില്‍
മോക്ഷം കൊതിക്കുന്ന മര്‍ത്യന്മാര്‍ ഏവരും
മോക്ഷൈകദായിനി ഗംഗയെ തേടുന്നു

കര്‍മ്മങ്ങള്‍ ഓരോന്നും ചെയ്യുന്നിവന്‍ തെല്ലും
കര്‍മ്മികള്‍ വാക്കിനെ തെറ്റിച്ചിടാതഹൊ
അഞ്ഞൂറും ആയിരവും എണ്ണിക്കൊടുത്തവന്‍
നെഞ്ചൂറും സ്നേഹത്തിന്‍ കണക്കുകള്‍ വീട്ടുന്നു

ചിതമുകളില്‍ തളിര്‍ത്തുവരും ആ തെങ്ങുകണ്ടവന്‍
ചിതല്‍ കയറും ചിന്തകളെ ബന്തിച്ചുവീണ്ടുമൊരു
ഒരു ദിവസമിനിയുമൊരു ചിതയുയരുമെങ്കിലിനി
ഒരു തെങ്ങ് തന്‍ നെഞ്ചിന്‍ നീരേന്തിനില്‍ക്കുമിതില്‍

02 March 2010

ഹോളി ഓര്‍മ്മകള്‍



അന്നു എല്‍വിന്‍ ആണു പറഞ്ഞതു ചേട്ടാ നമുക്കീഹോളിക്കു ഭാംഗ് അടിക്കണം എന്നു. കേള്‍ക്കണ്ടതാമസം ഞാന്‍ റെഡി. അനൂപും ശേഖര്‍ജിയുടെ മകനും പിന്നെ റിങ്കുവും കൂടി ആയപ്പോള്‍ സംഗതി ചൂടുപിടിച്ചു, ഒപ്പം അവിയലിനു മുരിങ്ങക്കോല്‍ എന്നപോലെ നമ്മുടേ ശ്രീവല്സന്‍ (ശ്രീവല്സന്‍  അടുത്ത അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി ആണു കേട്ടോ). പണ്ടു Taikkisha Engg-ല്‍ വെച്ചു ഭാംഗ് അടിച്ചതിന്റെ എക്സ്പീരിയന്‍സ് എനിക്കു മത്രമെ ഉള്ളൂ, ബാക്കി എല്ലാവരും അദ്യമായി ഭാംഗ് അടിക്കുന്നതിന്ടെ ത്രില്ലില്‍ ആണു. ഭാംഗിന്ടെ ലഹരിയെപ്പറ്റി ആര്‍ക്കും അറിവില്ല. (അറിയാത്ത വായനക്കാര്‍ക്കായി ചുരുക്കി പറയാം - നമ്മുടെ നാട്ടിലെ കഞ്ചാവുപോലെ ഒരു ചെടിയില്‍ നിന്നാണു , അതിന്ടെ ലഹരിയും കഞ്ചാവിനു സമം) ഭാംഗ് എത്തിക്കുന്ന ഡ്യൂട്ടി എനിക്കായി, ഞാന്‍ നൊയിഡയിലെ ഭാംഗ് ടേക്കയില്‍ നിന്നും 4 പൊതി സാധനം വാങ്ങി. അന്നു പതിനഞ്ചൊ ഇരുപതൊ രൂപയായി അതിന്റെ വില, ഇതു ലഹരിക്കു മതിയാകുമോ, അധികമാകുമൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ബക്കി സാധനങ്ങള്‍ അവര്‍ തയ്യാറാക്കി, രണ്ടു കിലൊ കശുവണ്ടി, ഒരു കിലൊ ബദാം അഞ്ചു ലിറ്റര്‍ പാല്. ഇതെങ്ങനെ ഉണ്ടാക്കാം എന്നു എന്ടെ വടക്കെയിന്ത്യന്‍ സുഹ്രുത്തുക്കളോടു ചോദിച്ചു മനസിലാക്കി. ഒടുവില്‍ ഭാംഗ് തയ്യാറായി.. ആദ്യം ഞാന്‍ തന്നെ തുടക്കമിട്ടു. പിന്നീടു സുഹ്രുത്തുക്കള്‍ക്കും . ഏകദേശം ഒരു മണിക്കൂര്‍ വരെ ആര്‍ക്കും കുഴപ്പമില്ലായിരുന്നു. അപ്പോഴാണു അതു തുടങ്ങിയതു-ഒരു മഗ്ഗ് വെള്ളവുമായി നമ്മുടെ മേല്‍ശാന്തി അടുത്ത വീട്ടിലെ തമിഴത്തിയെ ലക്ഷ്യമാക്കി ഓടുന്നു, ഒപ്പം മറ്റുള്ളവരും . അവളുടെ ഭര്‍ത്താവ് എന്നെടാ ചിന്നകൊളന്തകളെ ഇതു എന്നും പറഞ്ഞു എന്തൊക്കെയൊ പറയുന്നുണ്ടു, ആരുകേള്‍ക്കാന്‍ , ഒടുവില്‍ എന്റെ വീട്ടിലെ വെള്ളം തീര്‍ന്നപ്പോള്‍ മത്രമാണു തമിഴത്തിയെ കുളിപ്പിക്കല്‍ എന്ന ഹോളി അവസാനിച്ചതു. അപ്പോളേക്കും എനിക്കു പറയാന്‍ പറ്റാത്തപോലെ ലഹരി തലക്കു പിടിച്ചു. മറ്റുള്ളവരുടെ സ്തിതിയും മറിച്ചല്ലായിരുന്നു. ഞാന്‍ പെട്ടെന്നു കട്ടിലിലേക്കു ചരിഞ്ഞു, കട്ടില്‍ മുകളിലേക്കു പൊങ്ങുന്നതായി തൊന്നിയപ്പോള്‍ ചാടിയിറങ്ങി. ടി വി ഓണ്‍ ചെയ്തു. അതു മോഹന്‍ലാല്‍ ആണൊ അതൊ മമ്മൂട്ടിയാണൊ എന്നു അടുത്തുനിന്ന എല്‍വിനോടു ചോദിച്ചപ്പൊള്‍ ശ്രീവല്സന്‍ പറഞ്ഞു അതു നെടുമുടിവേണു ആണു ചേട്ടാ എന്നു, അപ്പോള്‍ പുറകില്‍ ഒരു ഭയങ്കര ചിരി അനൂപ് ആണു, അവന്‍ പറയുന്നു ചേട്ടാ അതു ഷക്കീലയാണെന്നു. അതോടെ ഞാന്‍ ടി വി കാണല്‍ നിര്‍ത്തി, ഒന്നു നടക്കാം എന്നു കരുതി വെളിയില്‍ ഇറങ്ങി, കാറ്റില്‍ എല്ലാവരും പറന്നുപോകും എന്നു ഭയന്നു തിരിചു വീട്ടില്‍ കയറി. അപ്പോള്‍ അനൂപ് പറഞു ചേട്ട വിശക്കുന്നു, എല്ലാവരും പറഞ്ഞു മലയാളിക്കട തുറന്നിട്ടുണ്ടു ബ്രഡ് വാങ്ങാം എന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ഓരൊകവര്‍ ബ്രഡ് വാങ്ങി വന്നു അപ്പോഴും പ്രശ്നമായി ഇത്രയും ബ്രഡ് എന്തിനു വാങ്ങി, ഒടുവില്‍ എന്ടെ ഗ്യാസ് തീരും വരെ അവര്‍ (അല്ല ഞങ്ങള്‍ ) ബ്രഡ് ഉണ്ടാക്കി.


്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

പിന്നാമ്പുറം


ആരൊക്കെയൊ പറയുന്ന കേട്ടു അന്നു ദീപരാധന തുടങ്ങന്‍ വളരെ വൈകി എന്നും ശ്രീവല്സനെ നാടുകടത്തി എന്നും മറ്റും. അനൂപ് ചേട്ടനുമായി വഴക്കിട്ടുപൊലും - അവന്‍ വീട്ടില്‍ ചെന്നപ്പോള്‍ എല്ലാവരും എന്തൊ കാര്യം പറഞ്ഞു ചിരിക്കുക യായിരുന്നു, അവന്‍ പറഞ്ഞത്രെ ഞാന്‍ ഇത്തിരി  ഭാംഗ് അടിച്ചതിനു എന്തിനാണു ഇത്ര ചിരിക്കാന്‍ എന്നു, ഈ ഉള്ളവന്‍ ഒപ്പിച്ച അബദ്ധം ഇപ്പോള്‍ പറയുന്നില്ല, എനിക്കു നാണമാണു

__________________________________________________________________________________

ഈ വര്‍ഷം ഞാന്‍ ഇതില്‍ പലരോടും ഭാംഗ് അടിക്കുന്നോ എന്നു തിരക്കി, ആരും അനുകൂലിച്ചില്ല

26 February 2010

ഒരു പറവ ( കഥ)




ഒരു പറവ ( കഥ)

നമ്മുടെ മദ്ധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ഷാപ്പുകളിലെയും ഒഴിച്ചുകൂട്ടാന്‍ ക്ഷമിക്കണം ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത വിഭവം ആണു 'പറവ'. ഒരിക്കല്‍ ചങ്ങനാശ്ശേരിയിലെ ഒരു ഷാപ്പില്‍ നിന്നും ഇത്തിരി ഇളം കള്ളടീക്കണം എന്നു കരുതി കണ്ണനും ഞാനും രാജാവിന്ടെ മകനെയും കണ്ടിട്ടു വരുന്നവഴി കയറി. കണ്ണന്‍ പറഞ്ഞു നായര്‍ ഇവിടെ നല്ല പറവ കിട്ടും എന്നു. ഞാനാണെങ്കില്‍ കള്ളുകുടീയില്‍ പ്രാധമികം പോലും കഴിയാത്ത പയ്യന്‍ . എനിക്കു മനസിലായില്ല എങ്കിലും പറഞ്ഞു പോറട്ടു ഓരോന്നു എന്നു. കഴിച്ചപ്പോള്‍ നല്ല രുസി. പിന്നെ പിന്നെ ഇതൊരു സ്ഥിരം ഏര്‍പ്പടായി. ഏതെങ്കിലും ഷാപ്പില്‍ ചെന്നാല്‍ പറവ ഇല്ലേല്‍ അതൊരു സ്റ്റാറ്റസ് ഇല്ലാത്ത ഷാപ്പ് ആണു എന്നു കരുതി അവീടെ കേറതെ പോരുക ഞാന്‍ ശീലമാക്കി. മുറ്റത്തെ മുല്ലക്കു മണമില്ല എന്നു പണ്ടൊരു മഹാന്‍ പറഞ്ഞപോലെ നമ്മുടെ അടുത്തുള്ള ഒരു ഷാപ്പ്, അതെ നമ്മുടേ ഷെയിക്കന്‍ എന്ന മഹാപുരുഷന്ടെ ഷാപ്പു തന്നെ.



ഒരിക്കല്‍ ഞാന്‍ ഷെയിക്കനോടൂ പറഞ്ഞു ഷെയിക്കാ താന്‍ മാത്രം ഈ പറവ എന്താ ടച്ചിം ഗ്സ് ആയി തരാത്തെ എന്നു. അടുത്തദിവസം പറവ റെഡി. അങ്ങനെ മുറ്റത്തെ മുല്ലക്കു മണം വന്നു തുടങ്ങി. ഒരിക്കല്‍ ഇത്തിരി മുള്ളിയേക്കാം എന്നു കരുതി ഷാപ്പിന്ടെ പുരകില്‍ ചെന്ന എനിക്കു അവിടം മുഴുവന്‍ കറുത്ത പറവതാനി വിരിച്ചപോലെ തോന്നി. പിറ്റേന്നു പകല്‍ ഇതെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിച്ച ഞാന്‍ ഒന്നു ഞെട്ടി ഒപ്പം കാ കാ എന്നു കരഞ്ഞൊ എന്നു എനിക്കു ഇന്നും സംശയം ഇല്ലാതില്ല. കുട്ടികളാരെങ്കിലും ഇപ്പോള്‍ കാക്കെ കാക്കെ കൂടെവിടെ എന്ന പാട്ടു പാടുമ്പോള്‍ എനിക്കൊരു സം ശയം ഉണ്ടാകാറുണ്ടൂ അത് എന്നെ ആണൊ എന്നു.

----------------------------------

മാഷെ എന്നിട്ടും മനസിലായില്ലെ, ആ ഷെയിക്കന്‍ പറവ എന്നും പറഞ്ഞു ഉള്ള കാക്കെ കൊന്നു പറവ ആക്കുവാരുന്നു.----ഇതു തികച്ചും സാങ്ക്ല്പികം മാത്രം - ഏതോ ഒരു സിനിമയില്‍ കാക്കബിരിയാണി കഴിക്കുന്ന കോമഡി കണ്ട ഓര്‍മ്മ പുതുക്കി എന്നു മാത്രം

25 February 2010

ദേവീമാഹാത്മ്യം

























ഓതറ എന്ന ഗ്രാമത്തിലെ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവീകഥകള്‍ പലതും പറഞ്ഞു കേള്‍ക്കുന്നു. എന്ടെ അനുഭവത്തില്‍ ഉള്ള ഒരു കഥ ഞാന്‍ ഇവിടെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
__________________________________________
ഓതറ ദേവിയുടെ ഇഷ്ടവഴിപാടാണു കാലന്‍കോലം എന്ന കാലാരിക്കോലം . തുള്ളക്കാരനു ആദായവും അതാണു. മുണ്ടും നെര്യതും ഒപ്പം കുറഞ്ഞതു 250 രൂപായെങ്കിലും ദക്ഷിണയും . ഒരു ദിവസം കുറഞ്ഞതു 40-50 കാലാരിക്കോലം എങ്കിലും കാണും . ഞാന്‍ അധികം നീട്ടുന്നില്ല.

അതാണു പാച്ചുപിള്ള, ഒരു തൊപ്പിക്കുട തലയില്‍ വെച്ചു ചാലിന്ടെ വരമ്പില്‍ നിന്നും വല വീശുന്ന ആ മനുഷ്യന്‍ ഒരു പടയണിക്കാരന്‍ കൂടിയാണു. ഓതറ ദേവിയുടെ പ്രധാന ഉത്സവദിവസം (28 ദിവസമാണു ഇവിടെ ഉത്സവം ) കാലാരിക്കോലം ഈ മനുഷ്യനാണു എടുക്കുന്നത്. അതൊരു നിയ്യോഗം പൊലെ വാസുപിള്ളചേട്ടനുമായി മത്സരിച്ചു അദ്ദേഹം ചെയ്തുപോന്നു. അന്നു സന്ധ്യ ആയപ്പോള്‍ ആരൊ പറഞ്ഞു കൊച്ചാട്ടാ ഇന്നു കവുങ്ങുപിഴും (ഇവിടുത്തെ കൊടിമരമാണു കവുങ്ങു, അതു നടക്കലെ ആലില്‍ ചരിനിര്‍ത്തുക യാണൂ ചെയ്യുക) വലവീശല്‍ മതിയാക്കി പിടിച്ചമീന്‍ നാണൂപുലയനു കൊടുത്തിട്ട് തോട്ടില്‍ മുങ്ങിനിവര്‍ന്ന പാച്ചുപിള്ള വീട്ടിലേക്കൊരു കുതിപ്പായിരുന്നു.
******
ആ കാലുകള്‍ ചെണ്ടമേളത്തിനനുസരിച്ചു ചലിച്ചുകൊണ്ടിരുന്നു. നാട് ഉണര്‍ന്നു. ദേവിയുടെ തിരുനടയിലേക്കു കവുങ്ങും താങ്ങി ആര്‍പ്പൊ ഹിയ്യൊ വിളികളുമായി ആള്‍ക്കാര്‍ ഓടുകയാണ്. മുന്നില്‍ ഓടുന്ന അടവിയെ എല്ലാവരും ചൂട്ടിന്ടെ വെളിച്ചത്തില്‍ പിന്‍തുടരുകയാണു. ക്ഷെത്രമുറ്റം ജനസമുദ്രമായി...................അന്നു മീനമാസത്തിലെ തിരുവാതിര, വരട്ടാറിന്റെ കരയില്‍ ദേവിയുടെ മുന്പില്‍ വലിയകോലം (ഇതു ഇവിടുത്തെ മാത്രം  കോലം ആണു ആയിരത്തിഒന്നു പാളയില്‍ ദേവിയുടെ രൂപം വരച്ചു ചട്ടത്തില്‍ അതു ഉയര്‍ത്തി ദേവീ സന്നിധിയിലേക്കു ആര്‍ഭാടപൂര്‍വ്വം കൊണ്ടുവരും)

പടയണിയെക്കുറിച്ചു ഞാന്‍ എഴുതുന്ന പുസ്തകത്തിന്ടെ പുറം ചട്ട


ഈ വര്‍ഷം പാച്ചുപിള്ളക്കു കേവായിരുന്നു പത്മാവതിയമ്മ പറഞ്ഞു, കോലം 40 അല്ലെ തുള്ളിയതു. ശരിയാണു ആ വര്‍ഷം പാച്ചുപിള്ള ശരിക്കും പടയണീകൊണ്ടു കാശുണ്ടാക്കി, കോലങ്ങള്‍ അനവധി തുള്ളി. കീശനിറയെ പണം . പണം വന്നാല്‍ തുള്ളിയടിക്കുക പണ്ടേ പാച്ചുപിള്ളയുടെ സ്വഭാവം പിന്നതിന്നു മാറുമോ. തുള്ളി എന്നതു തൊള്ളനിറയെ പള്ളനിറയെ ആയി, ദേവി സ്വന്തം ആളായി, ദേവിയെ അവള്‍, വല്യമ്മ എന്നൊക്കെ പറഞ്ഞുതുടങ്ങിയ പാച്ചുപിള്ള നല്ല ഫോമിലായി, ഫോമിലായപ്പോള്‍ അവള്‍ മറ്റുപലതുമായി, പുലയാട്ടായി. ആരുപറയാന്‍ അല്ലെങ്കില്‍ ആരുപറഞ്ഞാല്‍ ആണു കേള്‍ക്കുക. പാച്ചുപിള്ള കാലന്‍ കോലം അണിയുകയാണു , ഒപ്പം പിച്ചും പേയും പറയുന്ന കേട്ടു വാസുപിള്ള പറഞ്ഞു കൊച്ചാട്ട വയ്യെങ്കില്‍ ഞാന്‍ തുള്ളാം ആരു കേള്‍ക്കാന്‍. കാലില്‍ ചിലമ്പണിഞ്ഞു പട്ടുടുത്തു പച്ചയിട്ടു, തൊഴുതുനിവര്‍ന്നു. കോലം തലയിലേറ്റി, വാളും പന്തവും വാസുച്ചേട്ടന്‍ കൈമാറി. ചെണ്ടമേളം മുഴങ്ങി, അവതാളം കണ്ടു പലരും ചിരിച്ചു. കോലം കളത്തിലെത്തി തപ്പില്‍ നിന്നും മേളം മുഴങ്ങി. ഒരുവിധം ഉരലില്‍ കയറീ പ്രദക്ഷിണം വെച്ചു, ചാടിയിറങ്ങി ക്ഷേത്ര വലം വെച്ചു. പന്തം വാള്‍ ഇവ ഓരോന്നായി വാങ്ങി, കോലം ഒരു വിധം കളം വിട്ടു. കിഴക്കുനിന്നും വെടി മുഴങ്ങി വലിയ ഭൈരവി തയ്യാറായി എന്ന സൂചന, പാച്ചു ചേട്ടന്‍ തലയില്‍ വെച്ച കാലാരിക്കോലം അതിന്ടെ മുകളില്‍ എത്തണം എന്നാലെ കോലം പുറപ്പെടു, പാച്ചുപിള്ള കൊലം ഊരി ഒരേര്‍ എന്നിട്ടു വല്യമ്മ എന്ന പ്രയോഗം മാറി-പകരം ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്ടെ നിഘണ്ടുവില്‍ പോലും ഇല്ലാത്ത മറ്റെന്തൊ പദങ്ങള്‍ , ആള്‍ക്കാര്‍ കരുതി ഇതെന്താ ഈ കൊച്ചാട്ടന്‍ ഇങ്ങനെ. അന്തരീക്ഷം ഭക്തി മുഖരിതമായി, എല്ലാവരുടെയും കണ്ണുകള്‍ കിഴക്കോട്ടായി. ആയിരത്തി ഒന്നു പാളയില്‍ തീര്‍ത്ത വലിയ ഭൈരവി , നൂറ്റിയൊന്നു പന്തങ്ങളുടെ വെളിച്ചത്തില്‍ ദാരിക നിഗ്രഹം കഴിഞ്ഞു കലിയടങ്ങാതെ തുള്ളിയ്യുറഞ്ഞു ഭദ്രയെപ്പോലെ കിഴക്കുനിന്നും ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. നൂറു കണക്കിനു ചൂട്ടുകറ്റകളുടെയുമ് , തീവട്ടികളുടെയും അകമ്പടിയോടെ അതു ക്ഷേത്രത്തോടടുത്തു കൊണ്ടിരുന്നു ലൈറ്റുകളെല്ലാം അണഞ്ഞു. അകലെ  താലപ്പൊലി, ആര്‍പ്പുവിളികള്‍ , ഇടതടവില്ലാതെ കതിനകള്‍ , പൂത്തിരികള്‍ ഈ 4 മണിയായപ്പോള്‍ അതാ മറ്റൊരു സൂര്യന്‍ എന്നപോലെ വലിയ കോലം (വല്യ ഭൈരവി) 1001 പാളയില്‍ തീര്‍ത്ത ഗണകരുടെ കലാവിരുത്. ആ നാടിന്ടെ അഭിമാനമായി 101 പന്തം ഐശ്വര്യത്തോടെ കത്തിനില്‍ക്കുന്നു. പാച്ചുപിള്ള എടുത്തെറിഞ്ഞ ആ കാലാരിക്കോലം ഏറ്റവും മുകളില്‍ . ചട്ടത്തില്‍ ബന്ധിച്ച വടം കരക്കാര്‍ ഉത്സഹത്തോടെ വലിക്കുന്നു. വര്‍ണ്ണനാതീതമായ ആ ഐശ്വര്യം, ദേവി നീരാട്ടു കഴിഞ്ഞെഴുന്നള്ളുകായാണു എന്നെനിക്കു തോന്നിപ്പോയി. പാച്ചുപിള്ള പെട്ടെന്നു ഞെട്ടിയെഴുനേറ്റു. അകലെ വലിയ ഭൈരവി ദാരിക നിഗ്രഹത്തിനു പോയ ദേവിയെ ഓര്‍മ്മിപ്പിക്കും വണ്ണം അതാ കളത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു. മദ്യത്താല്‍ കാലുകളുറപ്പിക്കാന്‍ കഴിയാത്ത പാച്ചുപിള്ള അതാ വടത്തില്‍ പിടിക്കാനായ് ഒരു കുതിപ്പ്, കാലിടറി താഴെവീണ പാച്ചുപിള്ളയുടെ ഒരു കാലില്‍ വല്യ ഭൈരവിയുടെ ഒരു ചാടു കയറിയിറങ്ങി, ഒരു നിമിഷം ആളൂകള്‍ സ്തബ്ദരായ്, ഒരു വിധം പിള്ളയെ വലിച്ചു മാറ്റി, ഒരു നിമിഷ വെത്യസത്തില്‍ മറ്റെ കാല്‍ രക്ഷപ്പെട്ടു. കളത്തില്‍ നിന്നും പാട്ടുകള്‍ അപ്പോഴേക്കും തുടങ്ങിയിരുന്നു...




കളിച്ചുവന്നേ.......ഈ കളത്തില്‍ .......
പൂജകൊള്‍ കാ.......ഭഗവതിയെ........
....................................................
പിഴ്കളെല്ലാം പൊറുത്തുകൊണ്ടേ......
അനുഗ്രഹിക്കാ...ഭഗവതിയേ..............

അപ്പോഴും പാച്ചുപിള്ളയുമായി ആ കാര്‍ മെഡിക്കല്‍ കോളജ് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.
*******
പാച്ചുപിള്ളക്കു ഒരു കാല്‍ നഷ്ടമായി, അയാള്‍ ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി, നാട്ടുകാരുടെ ഒരു നീണ്ട നിര ആശ്വാസം , കുറ്റപ്പെടുത്തലുകള്‍ എല്ലാം പെട്ടെന്നു അവസാനിച്ചു, പാച്ചുപിള്ള തനിച്ചായി. അതുകൊണ്ടൊന്നും ദേവീകോപം തീരില്ല എന്നാണു നാട്ടുകാരുടെ മതം . അതു ശരിയായിരുന്നു, എല്ലാവരെയും അത്ഭുതപ്പെടുത്തിയതു ഇതായിരുന്നു, എല്ലാ വര്‍ഷവും പടയണി ആകുമ്പോള്‍ പാച്ചുപിള്ള ആശുപത്രിയില്‍ ആകും കാരണം കാലില്‍ പഴുപ്പു. അങ്ങനെ വര്‍ഷങ്ങള്‍ പലതു കടന്നു പോയി, ഒരിക്കല്‍ മലയാള മനോരമയില്‍ അവശകലാകാരനു സഹായമഭ്യര്‍ദ്ധിച്ചു ഒരു പരസ്യം കണ്ടപ്പോള്‍ സത്യത്തില്‍ എവിടെയൊ ഒരു നൊമ്പരം - ഇന്നു പാച്ചുപിള്ളച്ചേട്ടന്‍ ഇല്ല. അദ്ദേഹത്തിന്ടെ ആത്മാവു ഇപ്പോള്‍ പടയണീ കാണുന്നുണ്ടാകുമോ, ആവൊ ആര്‍ക്കറീയാം .

ഈ വരുന്ന March 24 നു ഓതറ പടയണി സമാപനം ആണു, അന്നാണു വലിയ ഭൈരവി.


കുറിപ്പു:

കുട്ടിക്കാലം മുതല്‍ ക്ഷേത്രവും ഉത്സവങ്ങളും എന്ടെ ഒരു വീക്ക്നസ് ആയിരുന്നു. ഓതറ ദേവിയുടെ ഉത്സവം പടയണി ആണു. എന്ടെ അപ്പൂപ്പന്‍ ഒരു പടയണിക്കാരന്‍ ആയിരുന്നു. പണ്ട് പടയണി അഞ്ചു കുടുംബക്കാര്‍ ആണു നടത്തിയിരുന്നതു, അതില്‍ ഒന്നു ഞങ്ങളുടെ കുടുംബം ആയിരുന്നു (നക്കര). ഇന്നു പടയണി ക്ഷേത്രം വക ആണു. തുള്ളല്‍ക്കാര്‍ക്കു ദക്ഷിണ മുഖ്യമായപ്പോള്‍ പടയണി അതിന്ടെ ശോച്യാവസ്തയില്‍ എത്തി എന്നു വേദനയോടെയാണെങ്കിലും പറയാതെ വയ്യ. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ കണ്ട ആ ഒരു പടയണി ദ്രശ്യം ഇന്നു എങ്ങും കാണാനെ ഇല്ല. ആള്‍ക്കാര്‍ കാലയക്ഷി തുള്ളുന്നവര്‍ക്കു ചുറ്റും വല പിടിച്ചിരിക്കുകയാണു, ആളുകള്‍ പിറുപിറുക്കുന്നു 'വലപൊട്ടിച്ചാല്‍ കാലയക്ഷി കാവിലേക്കു കയറിപോകും , പിന്നെ അവരെ കാണാന്‍ പോലും പറ്റില്ല' എന്നും മറ്റും.

****അമ്മേ ശരണം ദേവീ ശരണം പുതുക്കുളങ്ങരെ അമ്മേ ശരണം *****

24 February 2010

നിള (കവിത)














നിള (കവിത)

പറയും കഥകള്‍ മണല്‍ തിട്ടപോലുമീ

കഥനത്തിന്‍ നിഴല്‍ വീണ കഴിഞ്ഞകാലം
ഒഴുകുന്നു നിളയിന്നും തെളിവാര്‍ന്ന ജലത്തിന്ടെ
അടിത്തട്ടിലൊളിക്കുന്ന നിണമകറ്റാന്‍

ഒരുനാളില്‍ ഒരുപിടി മനുജാതിയിത്തീരെ
പിടയുന്ന ഉടല്‍ വിടാന്‍ കിണഞ്ഞതോര്‍ത്തു
ഒഴുകുന്നു പുഴയിന്നും കരള്‍ വിങ്ങി വേദനയാല്‍
കനലാകും ഓര്‍മ്മയെ കടലിലാക്കാന്‍

പുതുമനയിലമ്മതന്‍ ഇടനെഞ്ചുപൊട്ടുന്നു
കണ്‍തടം ഇന്നും നിളയെനിറക്കുന്നു
നിണം വീഴ്ത്തി ആരുടെയൊ നിഴലായ ജന്മങ്ങള്‍
നിലനില്‍പ്പിനൊരുതുണതേടാന്‍ കഴിയാത്തോര്‍

അമ്മിഞ്ഞനല്‍കിയ അമ്മ തന്മകനായി
അവസാന അന്നം പകുത്തുനല്‍കി
വിറയാര്‍ന്ന കരമന്നു ശിരസ്സില്‍ പതിച്ചപ്പോള്‍
നിറയുമാമിഴിയിലും ഒരുനിളയൊഴുകി

തുടരുന്നു മാമാങ്കം ഇന്നും തിളക്കുന്ന
നിണമുള്ള യൌവ്വനം പേറുന്ന പുതുമനയില്‍
ഒരുനാളില്‍ ഉയരുമാകാറ്റില്‍ നിലംപറ്റും മേല്‍ക്കോയ്മ
തകരും അരുതാത്ത കറതീര്‍ക്കും ആചാരം

സ്നേഹം (കവിത)


കുഞ്ഞായ നാളില്‍ ഞാനൊരു
പൂമെയ്യില്‍ തൊട്ടപ്പോള്‍
എങ്കവിളില്‍ നല്കി അവളും
പൊന്നുമ്മയൊന്നന്ന്

ബാല്യത്തിന്‍ പടിവാതില്‍
ചാരിഞാന്‍ നില്ക്കുമ്പോള്‍
കുളിരോടാ പൂമെയ്യില്‍
ഒരുമാത്ര തൊട്ടുവെറുതെ

നാണത്തിന്‍ തിരിനാളം
നീളത്തില്‍ മുഖത്തിട്ട്
പാവത്തെപോലെയവളും
നാണത്താല്‍ ചേര്‍ന്നുനിന്നു

കാലത്തിന്‍ ഗതിവേഗാല്‍
കൌമാരം കടന്നപ്പോള്‍
കാണാതെ ചേര്‍ത്തുനിര്‍ത്താന്‍
കാമവും കൂടെയെത്തി