11 March 2011

നീറുന്ന സന്നിധി (അനുഭവങ്ങള്‍ പാളിച്ചകള്‍ ‍ )-1




ആദ്യമേ തന്നെ ഒരു ക്ഷമാപണം - ഇതു ആരെയെങ്കിലും വേദനിപ്പിക്കുന്നു എങ്കില്‍ , ഒന്നും മനപ്പൂര്‍വ്വം അല്ല. എല്ലാം ഞാന്‍ ചെയ്ത പാപങ്ങള്‍ , സദയം ക്ഷമിക്കുക.

ഈ സംഭവസ്തലത്തു നമുക്കെത്തിച്ചേരണം എങ്കില്‍ ഏകദേശം 25 വര്‍ഷങ്ങള്‍ പുറകിലേക്കു നടക്കേണ്ടീവരും . നാട്ടിന്‍ പുറത്തിന്ടെ നിഷ്കളങ്കഭാവം ചിലയിടങ്ങളില്‍ തെളിഞ്ഞുകാണൂന്ന എന്ടെ കൊച്ചുഗ്രാമം - ഓതറയിലേക്കു ഞാന്‍ നിങ്ങളെ വീണ്ടും ക്ഷ്ണിക്കുന്നു. ഒരു മെയ് മാസം ആണെന്നാണു എന്ടെ ബലമായ വിശ്വാസം . ഓതറയുടെ നെഞ്ചില്‍ സ്തിതിചെയ്യുന്ന ഭഗവാന്‍ ക്രിഷ്ണന്റെ ക്ഷേത്രം ആണു സ്തലം . ഞാന്‍ അന്നു ആറിലോ ഏഴിലൊ പടിക്കുന്ന സമയം , ഏശുദാസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആ മന്യ വ്യക്തിയാണു ക്ഷേത്രത്തിലെ വസ്തുക്കള്‍ പാട്ടത്തില്‍ ക്രിഷിചെയ്യാന്‍ എടുത്തിരിക്കുന്നതു. ചെറൂപ്പത്തിന്ടെ ചുറുചുറുക്കില്‍ എന്തു തോന്ന്യസ്സ്വും ചെയ്യുന്ന ഞാനും കുറെ കൂട്ടുകരും അന്നു രാത്രി അവിടെ കൂടുവാന്‍ തീരുമാനിച്ചു. മുന്‍ പ്ലാന്‍ അനുസരിച്ചു പൊറോട്ട ഇറച്ചി വാങ്ങാന്‍ പോയ ഒരു മഹാന്‍ തലേദിവസം വിളിച്ച തെറീ ഹരിപ്പാടന്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ ഉടമക്കു മനസിലാകാഞ്ഞൊ എന്തൊ ഹെര്‍മന്‍ ഗുണ്ടര്‍ട്ടു പോലും കേട്ടിട്ടില്ലാത്ത ചിലമലയാളപദവലി കേട്ടു പേടിച്ചരണ്ട മാന്‍പേടപോലെ പൊറോട്ട വാങ്ങാന്‍ പോയ ആള്‍ കുതിച്ചുവന്നു നിന്നു. ഏതായലും വീട്ടില്‍ പോകന്‍ ഇനി സമയം എടുക്കും , ഇപ്പോള്‍ രാത്രി സമയം 9.30. പൂജാരി കല്ലിശേരിയില്‍ നിന്നും വരുന്നതിനാല്‍ ‍ 9 മണിക്കുതന്നെ ക്ഷേത്രം അടക്കും . പൊറോട്ട ഓര്‍ത്തിരുന്ന വടുക്കോലി വിജയന്‍ പറഞ്ഞു രാജേന്ദ്ര ഇന്നു കപ്പയായാല്‍ എന്ത . എല്ലാവരും പരസ്പരം നോക്കി, ശെട ഇവനെന്ത നല്ല സുഖമില്ലെ. ഈ രാത്രി എവിടൂന്നു കപ്പ വാങ്ങാന്‍ . എന്ടെ മനസ്സുവായിച്ചപോലെ വിജയന്‍ പറഞ്ഞു എടാ ഏശുദാസിന്ടെ കപ്പയല്ലെ ഉള്ളതു, ഞാന്‍ ഒന്നൂറിചിരിച്ചു, വിജയനു കാര്യം മനസ്സിലായി, കാര്യം എന്താണെന്നല്ലെ മണ്ടലകാലത്തു ഇവിടെ ഭജന ഉണ്ടാകുമ്, ഭജന്‍ കൊഴുപ്പിക്കാന്‍ ഞങ്ങള്‍ ചില ചില്ലറ പരിപാടികള്‍ ചെയ്യാറുണ്ടു .ഭജനക്കിടയില്‍ കൊടുക്കുന്ന കടും കാപ്പിയില്‍ ഇത്തിരി നാടന്‍ ചാരായം മിക്സ് ചെയ്യും എന്നിട്ടു ചില മാന്യ വെക്തികള്‍ക്കു കൊടുക്കും , കുറച്ചുസമയത്തിനകം അവര്‍ മാന്യന്‍ അല്ലാതാകും - പിന്നെ തായില്ലെ തന്തയില്ലെ സഹൊദര കൂട്ടവും ഏതുമില്ലേ എന്നെല്ലാം പറഞ്ഞു പരസ്പരം കുത്തുപാട്ടു പാടാന്‍ തുടങ്ങും . ഇതു കേട്ടു രസിച്ചു ഞങ്ങള്‍ അടുത്തുതന്നെ ഉണ്ടാകും . ഒരിക്കല്‍ കള്ളിവെളിച്ചത്തായി, വടുക്കോലി സാധനം മുണ്ടില്‍ ഒളിപ്പിച്ചുവരികയായിരുന്നു, അമ്പലനട കടന്നതും ജ്ചില്‍ എന്ന ശബ്ദത്തില്‍ കുപ്പി നടയില്‍ വീണുടഞ്ഞു. തൊട്ടുമുന്പില്‍ ഏശുദാസ്. ചേട്ടാ ഫിനോയില്‍ ആണു, ദെറ്റോള്‍ ആണു എന്നൊക്കെ പറഞ്ഞുനോക്കി എങ്കിലും അന്നു വടുക്കോലി എരു പെടക്കോഴിപോലെ എല്ലവരുടെയും മുന്‍പില്‍ പതുങ്ങിതൊഴുതു തടിതപ്പി എങ്കിലും , കുത്തുപാട്ടു അവിടെ അവസാനിച്ചു എന്നതായിരുന്നു ഞങ്ങളുടെ വിഷമം. ഒരു മൂടു കപ്പതന്നെ കഴിക്കാനുള്ള ആളില്ല എങ്കിലും പത്തുമൂടു കപ്പ പറിക്കാന്‍ വടുക്കോലി മറന്നില്ല. എട്ടുമൂടും റോഡില്‍ കൂടീ പോയ ഭസ്കരനു കൊടുക്കുമ്പോള്‍ സത്സ്വഭാവിയായ ഒരു മാന്യന്ടെ മൂടുപടം വിജയന്‍ സ്വയം അണിഞ്ഞിരുന്നു. കപ്പയുമായി ചുറ്റുമതില്‍ ചാടീകടന്ന ഞങ്ങള്‍ ക്ഷേത്രത്തില്‍ പായസവും മറ്റും വെക്കുന്ന അടുപ്പില്‍ വെച്ചു വേവിച്ചു. കഴുകാന്‍ വെച്ചിരുന്ന ഉരുളിയില്‍ ആണു കപ്പ വേവിക്കുന്നതു. ഭഗവാനു നേദിക്കുന്ന ഉരുളിയാണെന്നു ആര്‍ക്കും വിചാരമേ ഇല്ല. ഇതിനിടയില്‍ വടുക്കോലി മതില്‍ ചാടീ എവിടൂന്നോ കുറച്ചു കാന്താരി പറിച്ചുകൊണ്ടുവന്നു. അതു ഭഗവാനു ചന്ദനം അരക്കുന്ന കല്ലില്‍ വെച്ചരക്കുമ്പോള്‍ തെല്ലും വിഷമം തോന്നിയില്ല, ആര്‍ക്കും. .....................................തുടരും

03 March 2011

വികടന്റെ പഞ്ചതന്ത്രം (ഹാസ്യം)--ഒന്നാം തന്ത്രം - പാലില്‍ മത്സ്യകന്യക



വികടന്റെ പ്രൈമറിസ്കൂള്‍ കാലഘട്ടം ദുരിതപൂര്‍ണ്ണമായിരുന്നു. തന്റെ അച്ചന്റെ പശുക്രിഷിയായിരുന്നു അവന്റെയും ക്രിഷി. അച്ചന്‍ സത്യസന്തമായി കൊടുത്തുവിടുന്ന ശുദ്ധമായ പാലില്‍ അവന്‍ പൊകുന്നവഴിയിലെ വയലില്‍ നിന്നും ഒഴിക്കുന്ന വെള്ളം കൊണ്ടായിരുന്നു അവന്റെ ക്രിഷി എന്നു മാത്രം. എന്നാല്‍ കൂട്ടുന്നവെള്ളത്തിന്റെ അളവനുസരിച്ചു പണം വാങ്ങാന്‍ മാത്രമുള്ള കണക്കു ജ്ഞാനം വികടനുണ്ടായിരുന്നു. അധിക പണം അവന്റെ കീശയില്‍ എത്തിക്കാന്‍ വേണ്ടി കണക്കുകള്‍ ശ്രദ്ധയോടെ മനസ്സിലാക്കി കണക്കുപരീക്ഷകള്‍ ഈസിയായി.


അപ്രതീക്ഷിത സംഭവങ്ങള്‍ സമൂഹത്തില്‍ സമൂല മാറ്റങ്ങള്‍ വരുത്തുമെന്നു ആരോ പറഞ്ഞപോലെ (ആരും പറഞ്ഞിട്ടില്ലെങ്കില്‍ ക്ഷോഭിക്കണ്ട) പരോപകാരി ശിവരാമന്‍ നായരുടെ കടയില്‍ ചായകുടിച്ചുകൊണ്ടിരുന്ന റിട്ട. ക്യപ്റ്റന്‍ ഗുണ്ടന്‍ മേനോന്റെ ഗ്ലാസില്‍ ഒരുചെറിയ മത്സ്യം കണ്ട ചാരിതാര്‍ഥ്യം പരോപകാരി നായരെ നമ്മുടെ സര്‍ക്കാരാശുപത്രിയുടെ ശൊച്യാവസ്തകള്‍ ഒരാഴ്ച കിടന്നു മനസ്സിലാക്കാന്‍ കാരണമാക്കി. മത്സ്യത്തിന്റെ ഡി എന്‍ എ നോക്കി എവിടുന്നു വന്നു ഈ മത്സ്യം എന്നു മനസ്സിലാക്കനുള്ള പരിജ്ഞാനം പാവം നായര്‍ക്കില്ലാത്തതിനാല്‍ ആ പ്രശ്നം വികടനില്‍ എത്തി അവസാനിച്ചു. ഒപ്പം വികടന്റെ ക്രിഷിയും .

രണ്ടാം തന്ത്രം - ഉടന്‍

ആര്‍ നായര്‍


01 March 2011

ഏപ്രില്‍ ഫൂള്‍ (കഥ)






എന്ടെ ഗ്രാമപ്രദേശത്തെക്കുറിച്ചു ഞാന്‍ പലപ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ഒരു കലാപമുണ്ടാക്കിയ ഏപ്രില്‍ ഫൂള്‍ കഥ ഇവിടെ പറയാം :

മാര്‍ച്ചുമാസം പടിയിറങ്ങുവാന്‍ മണിക്കൂറുകള്‍ എണ്ണിത്തുടങ്ങി. ഹരിയാണു തുടക്കമിട്ടതു. ആരെ ഫൂളാക്കും . തലേദിവസം സിഗററ്റ് കടം തരാതിരുന്ന വാസുദേവന്‍ , ചേങ്ങന്നൂര്‍ വരെ പോകാന്‍ ബൈക്കു തരാതിരുന്ന ബൈജു, 3 രൂപാ കൊടുക്കാന്‍ കുടിശികയുള്ളതുകൊണ്ടു വായനശാലയില്‍ പരിഹാസശരം തൊടുത്തുവിട്ട രഘുവരന്‍ അങ്ങനെ പലരും ലിസ്റ്റില്‍ ഉണ്ടു, ആര്‍ക്കു പണികൊടുക്കും എന്നു തീരുമാനമാകതെവന്നപ്പോള്‍ ഹരിതന്നെ അതും പറഞ്ഞു, കണ്ണങ്ങാട്ടിലെ ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ ഇത്തിരി ആളാകാന്‍ തുടങ്ങിയിട്ടു കുറച്ചുനാളായി, അയാള്‍ക്കു ഒരു പണി കൊടുക്കാം എന്നു പറഞ്ഞു രാത്രി 12 മണിക്കു കാണാം എന്ന ഉറപ്പില്‍ സഭ പിരിഞ്ഞു. ഒരു ക്രൂരമായ തീരുമാനമാണു ചെറൂപ്പത്തിന്ടെ ചോരത്തിളപ്പില്‍ അവര്‍ എടുത്തതു. യാക്കോബാ പള്ളിയില്‍ നിന്നും ഒരു റീത്ത് എടുത്തുകോണ്ടൂവരാന്‍ പോയ സണ്ണി നാലു റീത്തുമായി മടങ്ങിയെത്തുമെന്നു ആരും കരുതിയില്ല. ഒരു പഴയ ഊന്നുവടി, ഒരു കണ്ണട, ഒരു മുണ്ടും ഒപ്പം നേര്യതും എല്ലാം ആരെല്ലാമൊ എത്തിച്ചു. കാര്യങ്ങള്‍ അതിരുവിടുകായാണെന്നു ഹരിക്കു തോന്നി എങ്കിലും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ത. നിമിഷനേരം കൊണ്ടു ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ രൂപം കൊണ്ടു. കുടവയര്‍ എത്ര ക്രുത്യം എന്നു തോന്നിപ്പോയി. അവസാനം ആ റീത്തു സമര്‍പ്പണവും നടന്നു. ആരും സഹിക്കാത്ത ആ തമാശ ഭാര്‍ഗ്ഗവന്‍ ചേട്ടന്ടെ മുറ്റത്താണു എന്നതാണു അസഹനീയം . വിജയന്‍ ഒരു ചന്ദനത്തിരി കത്തിച്ചുവെച്ചതു കണ്ടില്ല എന്നു നടിക്കാനെ ഹരിക്കായുള്ളു. ഹരിക്കു ഭാര്‍ഗ്ഗവന്‍ ചേട്ടനോടു തീര്‍ത്താല്‍ തീരാത്ത പകയൊന്നുമില്ലായിരുന്നു. ഒരു ചെറിയ പ്രശ്നം - ഓതറ എന്‍ എസ് എസ് സ്കൂളില്‍ ടി ടി സി ക്കുവന്ന കോഴിക്കോട്ടൂകാരി അംബിക ഭാര്‍ഗ്ഗവന്‍ ചേട്ടന്ടെ വീട്ടില്‍ ആണു താമസിച്ചിരുന്നതു, അവളുമായി ചില അരുതാത്ത ബന്ധങ്ങള്‍ ഹരിക്കുണ്ടായിരുന്നതു ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ കണ്ടൂപിടിച്ചു. അറിയാവുന്ന കുടുംബത്തിലേതായതുകൊണ്ടാവാം ഒന്നു ഗുണദോഷിച്ചു. അതിന്ടെ പക ഇങ്ങനെ വേണ്ടായിരുന്നു എന്നു ഹരിചിന്തിച്ചുകൊണ്ടു നടന്നു.
നേരം പുലര്‍ന്നു. ആ വാര്‍ത്ത നാടെങ്ങും പരന്നു, ഭാര്‍ഗ്ഗവന്‍ ചേട്ടന്‍ മരിച്ചു. എല്ലാവരും ഞെട്ടി, ചിലര്‍ പറഞ്ഞു ഞാന്‍ ഇന്നലെയും കണ്ടതാണല്ലൊ, ചിലര്‍ തത്വചിന്തകരായി മനുഷ്യന്ടെ കാര്യം ഇത്രയേ ഉള്ളു എന്നും മറ്റും ചിലര്‍ , ഹരിയും കൂട്ടരും കരുതി തങ്ങള്‍ കാട്ടിയ തമാശ ആള്‍ക്കാര്‍ക്കു മനസിലായില്ല എന്നു. പക്ഷെ അച്ചുതന്‍ പറഞ്ഞ ആ വാര്‍ത്തകേട്ട് ഞങ്ങള്‍ അന്തം വിട്ടിരുന്നു.മുറ്റത്തു ഫൂളാക്കാന്‍ വേണ്ടി ഞങ്ങള്‍ ഭാര്‍ഗ്ഗവന്‍ ചേട്ടനെ ഉണ്ടാക്കുമ്പോള്‍ അകത്തു മരണത്തോടു മല്ലടിക്കുകയായിരുന്നു ഭര്‍ഗ്ഗവന്‍ ചേട്ടന്‍ . അദ്ദേഹം മരിച്ചു എന്നതു ഞങ്ങള്ക്കൊരു ഷോക്ക് ആയിരുന്നു. അവസാനമായി അദ്ദേഹത്തെ കാണാനെത്തിയ ആള്‍ക്കാരുടെയും ബന്ധുക്കളുടെയും എല്ലാം നോട്ടം ആ റീത്തുമായി കിടക്കുന്ന ഭാര്‍ഗ്ഗവന്‍ ചേട്ടനിലും എത്താതിരുന്നില്ല. അവര്‍ ഉരുവിട്ട ശാപവാക്കുകള്‍ ഞങ്ങളുടെ ഉറക്കം കുറച്ചുനാള്‍ നഷ്ടപ്പെടുത്തി.
ശവദാഹത്തിനുശേഷം എന്‍ എസ് എസ് ഭാരവാഹികള്‍ പരസ്പരം നടത്തിയ ചര്‍ച്ചയില്‍ അവര്‍ മനസിലാക്കി ആരാണു ഈ രൂപം ഉണ്ടാക്കിയതു എന്നു. അങ്ങനെ അടുത്ത വീട്ടിലെ കോശി എല്ലാവരുടെയും കണ്ണിലെ കരടായി. താന്‍ അന്നു ഇടനാട്ടില്‍ ഭാര്യവീട്ടില്‍ ആയിരുന്നു എന്നു കോശി പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും കോശിയുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ 'അച്ചായന്‍ ഇന്നലെ അവിടെ വന്നില്ല' എന്നായിരുന്നു, ഹരി രഹസ്യമായി കോശിയോടു ചോദിച്ചു കോശി താന്‍ ഇങ്ങനെ അയല്‍വക്കത്തിരുന്നുകൊണ്ടു ഇതു എന്തിനു കാണിച്ചു എന്നു. കോശി പറഞ്ഞു എടൊ ഹരി താനെങ്കിലും വിശ്വസിക്കു, 'ഞാന്‍ ഇന്നലെ ഇടനാട്ടില്‍ പെണ്ണുമ്പിള്ളെ കാണാന്‍ ഇറങ്ങിയതാണു, പക്ഷെ വഴിയില്‍ വെച്ചു ശാന്തേ കണ്ടു (ശാന്ത ആരാ മോള്‍ അവള്‍ വിടൂമൊ-ഹരി മനസില്‍ പറഞ്ഞു) ഇത്തിരി പട്ട അടിക്കാം എന്നു കരുതി കേറിയതാണു, രവിലേ മാത്രമേ തിരിച്ചു പോറാന്‍ പറ്റിയുള്ളു. ഹരി ഉള്ളില്‍ ചിരിച്ചു. കുറ്റമെല്ലാം ആ പാവത്തിന്ടേ തലയിലായല്ലൊ എന്നു ആശ്വസിച്ചു ഒപ്പം മനസ്സില്‍ ഉപകാരസ്മരണയായി ശാന്തക്കു ഒരു മെഴുകുതിരി, അല്ലേല്‍ വേണ്ട ഒരു മെഴുകില്ലാത്ത തിരി കത്തിച്ചു. ഇന്നു കോശിയുടെ മുറുക്കാന്‍ കട ചിതല്‍ കയറി നില്‍ ക്കുന്നു. ഭാര്യ പിടിച്ച പിടിയാല്‍ ഇടനാട്ടിലേക്കു കോശിയെ കുടിയേറ്റി. അങ്ങനെ ഒരു ഭൂകമ്പം ഒഴിവായി. (വായനക്കാര്‍ ഒരു കഥയായി മാത്രമേ ഇതിനെ കാണാവു, കോശിക്കു കമ്പ്യട്ടര്‍ പരിജ്ഞാനം ഇല്ലാത്തതിനാല്‍ ഞാന്‍ അടുത്ത അവധിക്കു നാട്ടില്‍ നിന്നും സുഖമായി തിരിച്ചെത്തും എന്നു വിശ്വസിക്കുന്നു)



28 February 2011

മറ്റൊരു മാടന്‍ - കാലമാടന്‍


മറ്റൊരു മാടന്‍ - കാലമാടന്‍



അലറികിതച്ചുള്ള ആ വരവു കണ്ടപ്പോളേ എന്തോ പന്തികേടു തോന്നിയിരുന്നു. എന്താ കണ്ണാ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു നീ പെണ്ണേ കുറച്ചു വെള്ളം എടുക്കു. ഞാനും ആകെ പരിഭ്രമിച്ചു, രാത്രി മണി 12 ആയിരിക്കുന്നു. അമ്മയും അഛനും ഇതൊന്നും അറിയാതെ ഉറങ്ങുകയാണു. വെളിയിലേയ്ക്കു നോക്കിയപ്പൊള്‍ ഹരിച്ചേട്ടന്‍ , ദേഹമാസകലം ചെളിപുരണ്ടീരിക്കുന്നു, മുഖത്തുവന്ന നാണം മറച്ചുവെക്കാന്‍ ഞാന്‍ നന്നെ പാടൂപെടുന്നുണ്ടായിരുന്നു. വെറുതെ എന്നിട്ടും പറഞ്ഞു അപ്പോള്‍ ഹരിയേട്ടനാണു കണ്ണനെ രാത്രിയില്‍ വിളിച്ചുകൊണ്ടുപോയതു അല്ലെ. ഹരി അല്ലെന്നും ആണെന്നും പറഞ്ഞില്ല. അപ്പോള്‍ ആ മുഖത്തു എന്തൊ കണ്ടൂഭയന്നപോലെ, ഒന്നും മനസിലാകുന്നില്ലല്ലൊ ഈശ്വരാ. ഉറങ്ങാന്‍ കിടക്കുമ്പ്പോളും അടക്കിപ്പിടിച്ച സംസാരം ചായിപ്പില്‍ നിന്നും കേള്‍ക്കമായിരുന്നു.






***********






അന്നു പതിവുപോലെ സരളറ്റീച്ചറിന്ടടുത്തു റ്റ്യൂഷനു പോയപ്പൊള്‍ ഹരിച്ചെട്ടന്‍ തലേന്നു നടന്ന കാര്യങ്ങള്‍ എന്നോടു പറഞ്ഞു. പതിവുപോലെ കള്ളൂറ്റാന്‍ (വയലില്‍ ചെറൂതെങ്ങുകളില്‍ കള്ളു ചെത്തുന്നതു രാത്രിയില്‍ ഊറ്റിക്കുടിക്കാന്‍ ) രണ്ടുപേരും കൂടി പോയതാണു, അന്നു വെള്ളീയാഴ്ച ആയിരുന്നു. വയലിന്ടെ നടുക്കിരുന്നു അവര്‍ കള്ളൌകുടിചുകൊണ്ടിരുന്നപ്പൊള്‍ ആണു ആ അലര്‍ ച്ച കേട്ടതു, "അയ്യൊ എന്നെ കൊല്ലുന്നെ " എന്നു കേട്ടതും കണ്ണണ്ടെ കയ്യില്‍ നിന്നും ടോര്‍ ച്ചു ചാലിലേക്കു പോയി. എങ്ങും കുറ്റകുറ്റിരുട്ടു. അപ്പോള്‍ ആണു ഞേട്ടിച്ചുകൊണ്ടു അടുത്ത് അലര്‍ ച്ച ഹരി കണ്ണനോടു പറഞ്ഞു എടാ ഇതു മാടന്‍ ആണു, നാണുപുലയന്‍ പറഞ്ഞതു പെട്ടെന്നവര്‍ ക്കു ഓര്‍ മ്മ വന്നു. മാടന്‍ ആകും . വെള്ളിയാഴ്ചകളില്‍ ചാലില്‍ മാടന്‍ വരുമത്റെ. വെപ്രാളപ്പെട്ട ഇരുവരും ഓട്ടം തുടങ്ങി എവിടെയൊക്കെയൊ വീണും ഉരുണ്ടും അവര്‍ വീടെത്തി, അപ്പോളാണു ഒരു സം ശയം -ഇനി ആരെയെങ്കിലും കൊന്നതായിരിക്കുമോ. ഉറങ്ങതെയവര്‍ നേരം വേളുപ്പിച്ചു. പുലര്‍ ച്ചേയാണു മനസിലായതു ശങ്കരന്‍ എന്ന ഭ്രാന്തന്‍ അലറിയതായിരുന്നു എന്നു.



11 March 2010

മോക്ഷം (കവിത)



മുത്തശ്ചനയ്യോ മരിച്ചിതല്ലൊ കഷ്ടം

മുത്തങ്ങളേകുന്നു മരിച്ചയാഹസ്തത്തില്‍
ക്ഷണികമാം ദു:ഖങ്ങള്‍ മുഖത്തണിഞ്ഞപ്പാവം
ക്ഷണനത്തിനായ് അയച്ചീടുന്നു ഭ്രത്യനെ

പുണ്യമാം സ്വര്‍ഗ്ഗം കടക്കൂവാനായവന്‍
പുണ്യകര്‍മ്മങ്ങളെല്ലാം നടത്തുന്നു നിഷ്ടയില്‍
മോക്ഷം കൊതിക്കുന്ന മര്‍ത്യന്മാര്‍ ഏവരും
മോക്ഷൈകദായിനി ഗംഗയെ തേടുന്നു

കര്‍മ്മങ്ങള്‍ ഓരോന്നും ചെയ്യുന്നിവന്‍ തെല്ലും
കര്‍മ്മികള്‍ വാക്കിനെ തെറ്റിച്ചിടാതഹൊ
അഞ്ഞൂറും ആയിരവും എണ്ണിക്കൊടുത്തവന്‍
നെഞ്ചൂറും സ്നേഹത്തിന്‍ കണക്കുകള്‍ വീട്ടുന്നു

ചിതമുകളില്‍ തളിര്‍ത്തുവരും ആ തെങ്ങുകണ്ടവന്‍
ചിതല്‍ കയറും ചിന്തകളെ ബന്തിച്ചുവീണ്ടുമൊരു
ഒരു ദിവസമിനിയുമൊരു ചിതയുയരുമെങ്കിലിനി
ഒരു തെങ്ങ് തന്‍ നെഞ്ചിന്‍ നീരേന്തിനില്‍ക്കുമിതില്‍

02 March 2010

ഹോളി ഓര്‍മ്മകള്‍



അന്നു എല്‍വിന്‍ ആണു പറഞ്ഞതു ചേട്ടാ നമുക്കീഹോളിക്കു ഭാംഗ് അടിക്കണം എന്നു. കേള്‍ക്കണ്ടതാമസം ഞാന്‍ റെഡി. അനൂപും ശേഖര്‍ജിയുടെ മകനും പിന്നെ റിങ്കുവും കൂടി ആയപ്പോള്‍ സംഗതി ചൂടുപിടിച്ചു, ഒപ്പം അവിയലിനു മുരിങ്ങക്കോല്‍ എന്നപോലെ നമ്മുടേ ശ്രീവല്സന്‍ (ശ്രീവല്സന്‍  അടുത്ത അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി ആണു കേട്ടോ). പണ്ടു Taikkisha Engg-ല്‍ വെച്ചു ഭാംഗ് അടിച്ചതിന്റെ എക്സ്പീരിയന്‍സ് എനിക്കു മത്രമെ ഉള്ളൂ, ബാക്കി എല്ലാവരും അദ്യമായി ഭാംഗ് അടിക്കുന്നതിന്ടെ ത്രില്ലില്‍ ആണു. ഭാംഗിന്ടെ ലഹരിയെപ്പറ്റി ആര്‍ക്കും അറിവില്ല. (അറിയാത്ത വായനക്കാര്‍ക്കായി ചുരുക്കി പറയാം - നമ്മുടെ നാട്ടിലെ കഞ്ചാവുപോലെ ഒരു ചെടിയില്‍ നിന്നാണു , അതിന്ടെ ലഹരിയും കഞ്ചാവിനു സമം) ഭാംഗ് എത്തിക്കുന്ന ഡ്യൂട്ടി എനിക്കായി, ഞാന്‍ നൊയിഡയിലെ ഭാംഗ് ടേക്കയില്‍ നിന്നും 4 പൊതി സാധനം വാങ്ങി. അന്നു പതിനഞ്ചൊ ഇരുപതൊ രൂപയായി അതിന്റെ വില, ഇതു ലഹരിക്കു മതിയാകുമോ, അധികമാകുമൊ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ബക്കി സാധനങ്ങള്‍ അവര്‍ തയ്യാറാക്കി, രണ്ടു കിലൊ കശുവണ്ടി, ഒരു കിലൊ ബദാം അഞ്ചു ലിറ്റര്‍ പാല്. ഇതെങ്ങനെ ഉണ്ടാക്കാം എന്നു എന്ടെ വടക്കെയിന്ത്യന്‍ സുഹ്രുത്തുക്കളോടു ചോദിച്ചു മനസിലാക്കി. ഒടുവില്‍ ഭാംഗ് തയ്യാറായി.. ആദ്യം ഞാന്‍ തന്നെ തുടക്കമിട്ടു. പിന്നീടു സുഹ്രുത്തുക്കള്‍ക്കും . ഏകദേശം ഒരു മണിക്കൂര്‍ വരെ ആര്‍ക്കും കുഴപ്പമില്ലായിരുന്നു. അപ്പോഴാണു അതു തുടങ്ങിയതു-ഒരു മഗ്ഗ് വെള്ളവുമായി നമ്മുടെ മേല്‍ശാന്തി അടുത്ത വീട്ടിലെ തമിഴത്തിയെ ലക്ഷ്യമാക്കി ഓടുന്നു, ഒപ്പം മറ്റുള്ളവരും . അവളുടെ ഭര്‍ത്താവ് എന്നെടാ ചിന്നകൊളന്തകളെ ഇതു എന്നും പറഞ്ഞു എന്തൊക്കെയൊ പറയുന്നുണ്ടു, ആരുകേള്‍ക്കാന്‍ , ഒടുവില്‍ എന്റെ വീട്ടിലെ വെള്ളം തീര്‍ന്നപ്പോള്‍ മത്രമാണു തമിഴത്തിയെ കുളിപ്പിക്കല്‍ എന്ന ഹോളി അവസാനിച്ചതു. അപ്പോളേക്കും എനിക്കു പറയാന്‍ പറ്റാത്തപോലെ ലഹരി തലക്കു പിടിച്ചു. മറ്റുള്ളവരുടെ സ്തിതിയും മറിച്ചല്ലായിരുന്നു. ഞാന്‍ പെട്ടെന്നു കട്ടിലിലേക്കു ചരിഞ്ഞു, കട്ടില്‍ മുകളിലേക്കു പൊങ്ങുന്നതായി തൊന്നിയപ്പോള്‍ ചാടിയിറങ്ങി. ടി വി ഓണ്‍ ചെയ്തു. അതു മോഹന്‍ലാല്‍ ആണൊ അതൊ മമ്മൂട്ടിയാണൊ എന്നു അടുത്തുനിന്ന എല്‍വിനോടു ചോദിച്ചപ്പൊള്‍ ശ്രീവല്സന്‍ പറഞ്ഞു അതു നെടുമുടിവേണു ആണു ചേട്ടാ എന്നു, അപ്പോള്‍ പുറകില്‍ ഒരു ഭയങ്കര ചിരി അനൂപ് ആണു, അവന്‍ പറയുന്നു ചേട്ടാ അതു ഷക്കീലയാണെന്നു. അതോടെ ഞാന്‍ ടി വി കാണല്‍ നിര്‍ത്തി, ഒന്നു നടക്കാം എന്നു കരുതി വെളിയില്‍ ഇറങ്ങി, കാറ്റില്‍ എല്ലാവരും പറന്നുപോകും എന്നു ഭയന്നു തിരിചു വീട്ടില്‍ കയറി. അപ്പോള്‍ അനൂപ് പറഞു ചേട്ട വിശക്കുന്നു, എല്ലാവരും പറഞ്ഞു മലയാളിക്കട തുറന്നിട്ടുണ്ടു ബ്രഡ് വാങ്ങാം എന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും ഓരൊകവര്‍ ബ്രഡ് വാങ്ങി വന്നു അപ്പോഴും പ്രശ്നമായി ഇത്രയും ബ്രഡ് എന്തിനു വാങ്ങി, ഒടുവില്‍ എന്ടെ ഗ്യാസ് തീരും വരെ അവര്‍ (അല്ല ഞങ്ങള്‍ ) ബ്രഡ് ഉണ്ടാക്കി.


്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

പിന്നാമ്പുറം


ആരൊക്കെയൊ പറയുന്ന കേട്ടു അന്നു ദീപരാധന തുടങ്ങന്‍ വളരെ വൈകി എന്നും ശ്രീവല്സനെ നാടുകടത്തി എന്നും മറ്റും. അനൂപ് ചേട്ടനുമായി വഴക്കിട്ടുപൊലും - അവന്‍ വീട്ടില്‍ ചെന്നപ്പോള്‍ എല്ലാവരും എന്തൊ കാര്യം പറഞ്ഞു ചിരിക്കുക യായിരുന്നു, അവന്‍ പറഞ്ഞത്രെ ഞാന്‍ ഇത്തിരി  ഭാംഗ് അടിച്ചതിനു എന്തിനാണു ഇത്ര ചിരിക്കാന്‍ എന്നു, ഈ ഉള്ളവന്‍ ഒപ്പിച്ച അബദ്ധം ഇപ്പോള്‍ പറയുന്നില്ല, എനിക്കു നാണമാണു

__________________________________________________________________________________

ഈ വര്‍ഷം ഞാന്‍ ഇതില്‍ പലരോടും ഭാംഗ് അടിക്കുന്നോ എന്നു തിരക്കി, ആരും അനുകൂലിച്ചില്ല

26 February 2010

ഒരു പറവ ( കഥ)




ഒരു പറവ ( കഥ)

നമ്മുടെ മദ്ധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ഷാപ്പുകളിലെയും ഒഴിച്ചുകൂട്ടാന്‍ ക്ഷമിക്കണം ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത വിഭവം ആണു 'പറവ'. ഒരിക്കല്‍ ചങ്ങനാശ്ശേരിയിലെ ഒരു ഷാപ്പില്‍ നിന്നും ഇത്തിരി ഇളം കള്ളടീക്കണം എന്നു കരുതി കണ്ണനും ഞാനും രാജാവിന്ടെ മകനെയും കണ്ടിട്ടു വരുന്നവഴി കയറി. കണ്ണന്‍ പറഞ്ഞു നായര്‍ ഇവിടെ നല്ല പറവ കിട്ടും എന്നു. ഞാനാണെങ്കില്‍ കള്ളുകുടീയില്‍ പ്രാധമികം പോലും കഴിയാത്ത പയ്യന്‍ . എനിക്കു മനസിലായില്ല എങ്കിലും പറഞ്ഞു പോറട്ടു ഓരോന്നു എന്നു. കഴിച്ചപ്പോള്‍ നല്ല രുസി. പിന്നെ പിന്നെ ഇതൊരു സ്ഥിരം ഏര്‍പ്പടായി. ഏതെങ്കിലും ഷാപ്പില്‍ ചെന്നാല്‍ പറവ ഇല്ലേല്‍ അതൊരു സ്റ്റാറ്റസ് ഇല്ലാത്ത ഷാപ്പ് ആണു എന്നു കരുതി അവീടെ കേറതെ പോരുക ഞാന്‍ ശീലമാക്കി. മുറ്റത്തെ മുല്ലക്കു മണമില്ല എന്നു പണ്ടൊരു മഹാന്‍ പറഞ്ഞപോലെ നമ്മുടെ അടുത്തുള്ള ഒരു ഷാപ്പ്, അതെ നമ്മുടേ ഷെയിക്കന്‍ എന്ന മഹാപുരുഷന്ടെ ഷാപ്പു തന്നെ.



ഒരിക്കല്‍ ഞാന്‍ ഷെയിക്കനോടൂ പറഞ്ഞു ഷെയിക്കാ താന്‍ മാത്രം ഈ പറവ എന്താ ടച്ചിം ഗ്സ് ആയി തരാത്തെ എന്നു. അടുത്തദിവസം പറവ റെഡി. അങ്ങനെ മുറ്റത്തെ മുല്ലക്കു മണം വന്നു തുടങ്ങി. ഒരിക്കല്‍ ഇത്തിരി മുള്ളിയേക്കാം എന്നു കരുതി ഷാപ്പിന്ടെ പുരകില്‍ ചെന്ന എനിക്കു അവിടം മുഴുവന്‍ കറുത്ത പറവതാനി വിരിച്ചപോലെ തോന്നി. പിറ്റേന്നു പകല്‍ ഇതെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിച്ച ഞാന്‍ ഒന്നു ഞെട്ടി ഒപ്പം കാ കാ എന്നു കരഞ്ഞൊ എന്നു എനിക്കു ഇന്നും സംശയം ഇല്ലാതില്ല. കുട്ടികളാരെങ്കിലും ഇപ്പോള്‍ കാക്കെ കാക്കെ കൂടെവിടെ എന്ന പാട്ടു പാടുമ്പോള്‍ എനിക്കൊരു സം ശയം ഉണ്ടാകാറുണ്ടൂ അത് എന്നെ ആണൊ എന്നു.

----------------------------------

മാഷെ എന്നിട്ടും മനസിലായില്ലെ, ആ ഷെയിക്കന്‍ പറവ എന്നും പറഞ്ഞു ഉള്ള കാക്കെ കൊന്നു പറവ ആക്കുവാരുന്നു.----ഇതു തികച്ചും സാങ്ക്ല്പികം മാത്രം - ഏതോ ഒരു സിനിമയില്‍ കാക്കബിരിയാണി കഴിക്കുന്ന കോമഡി കണ്ട ഓര്‍മ്മ പുതുക്കി എന്നു മാത്രം